പട്ടുവം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി മാലിന്യവാഹനക്കാർ. തളിപ്പറമ്പ് -പട്ടുവം റോഡിരികിൽ നേരത്തെ നിരവധിയിടങ്ങളിൽ മാലിന്യം തള്ളാറുണ്ടായിരുന്നു. എന്നാൽ, രാത്രികാലങ്ങളിൽ ധാരാളം വാഹനങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ജനസഞ്ചാരം കുറഞ്ഞ ശ്മശാനപ്പറമ്പിലേക്ക് മാലിന്യം തള്ളൽ മാറിയിരിക്കുകയാണ്.
മുറിയാത്തോട് മാധവനഗറിൽ നിന്നും മംഗലശ്ശേരിയിലേക്കുള്ള റോഡരികിലെ പൊതുശ്മശാനത്തിലാണ് മാലിന്യം തള്ളാൻ തുടങ്ങിയത്. വലിയ ചുറ്റുമതിലുകളും ചൂള കെട്ടിടങ്ങളുമുള്ള ശ്മശാനത്തിന്റെ ഗേറ്റ് തകർന്നുകിടക്കുകയാണ്. ശ്മശാന പറമ്പിലേക്ക് ആരും വരില്ലെന്ന കണക്കുകൂട്ടലുകളാണ് മാലിന്യവണ്ടിക്കാരെ ഇവിടേക്ക് ആകർഷിച്ചത്. ശ്മശാന ഭൂമിയിൽ മദ്യപരും എത്തുന്നില്ലെന്ന ഉറപ്പിലാണ് മാലിന്യ വാഹനങ്ങൾ ഇവിടേക്കെത്തുന്നത്. സഞ്ചയന ചടങ്ങിനായി അസ്ഥികൾ മാറ്റി വച്ചു ചില ശേഷക്രിയകൾ നടത്തുന്ന സ്ഥലത്താണ് കഴിഞ്ഞരാത്രി മാലിന്യം തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |