കല്യാശ്ശേരി: കൊച്ചുവേളിയിൽ നിന്നും മുംബയിലേക്ക് പോവുകയായിരുന്ന 22114 നമ്പർ മുംബയ് ലോക്മാന്യ തിലക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എൻജിൻ തകരാറിനെ തുടർന്ന് കല്ല്യാശ്ശേരി കൊട്ടപ്പാലത്ത് രണ്ടു മണിക്കൂറിലധികം പിടിച്ചിട്ടു. തിങ്കളാഴ്ച രാവിലെ 10.35 ഓടെയാണ് സംഭവം.
തുടർന്ന് 12.30 ഓടെ കണ്ണൂരിൽ നിന്നെത്തിച്ച എൻജിൻ ഉപയോഗിച്ച് കുടുങ്ങിയ ട്രെയിൻ പിറകിൽ നിന്നും തള്ളി കണ്ണപുരം സ്റ്റേഷനിൽ എത്തിച്ചു. അവിടുന്ന് പുതിയ എൻജിൻ ഉപയോഗിച്ച് ഉച്ചയ്ക്ക് ഒന്നരക്ക് ശേഷമാണ് യാത്ര പുനരാംഭിച്ചത്. കാട് പിടിച്ച സ്ഥലത്തായതിനാൽ തന്നെ യാത്രക്കാർ മണിക്കൂറുകളോളം ഏറെ ബുദ്ധിമുട്ടി. മംഗളൂരു ഭാഗത്തേക്ക് പോകേണ്ട മറ്റു ട്രെയിനുകളും ഇതുകാരണം വൈകിയാണ് ഓടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |