കൊല്ലം: ആന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിലെ പ്രതിയായ കർഷകന്റെ കുടുംബാംഗങ്ങളെയും ജയിലിൽ അടച്ച വനംവകുപ്പിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കേരളാ കോൺഗ്രസ് (എം) പ്രതിനിധി സംഘം ആരോപിച്ചു. അറസ്റ്റിലായ പത്തനാപുരം കടശേരി സ്വദേശിയായ ക്ഷീര കർഷകൻ ശിവദാസന്റെ വീട് സന്ദർശിച്ച ശേഷമാണ് നേതാക്കൾ ഇക്കാര്യം ഉന്നയിച്ചത്.
വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലയിലെ കർഷക കുടുംബങ്ങളോട് വനംവകുപ്പ് പുലർത്തുന്ന ശത്രുതാ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് നേതാക്കൾ പറഞ്ഞു. പ്രദേശവാസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് പാർട്ടി ചെയർമാൻ ജോസ്.കെ.മാണിക്ക് സംഘം കൈമാറും.
കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം ബെന്നി കക്കാട്, മാലേത്ത് പ്രതാപചന്ദ്രൻ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ, ജില്ലാ ജനറൽ സെക്രട്ടി സജി ജോൺ കുറ്റിയിൽ, പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് മാങ്കോട് ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എം.റെക്‌സോൺ, മുഹമ്മദ് കാസിം, പി.വി.ബഷീർ, ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |