SignIn
Kerala Kaumudi Online
Thursday, 19 September 2024 9.09 AM IST

വലിഞ്ഞിഴഞ്ഞ് വാക്സിനേഷൻ

Increase Font Size Decrease Font Size Print Page
vaccination

 പത്ത് ദിവസത്തിനിടെ പ്രതിദിനം 30,000 ഡോസ് കടക്കുന്നില്ല

കൊല്ലം: ജില്ലയിൽ പ്രതിദിനം 40,000 ഡോസിന് മുകളിൽ നടന്നിരുന്ന കൊവിഡ് വാക്സിനേഷൻ താളംതെറ്റിയ നിലയിൽ. ഈ മാസം 18 ഒഴികെയുള്ള ദിവസങ്ങളിൽ പ്രതിദിനം 20,000 ഡോസുകളുടെ വിതരണമാണ് നടന്നത്. ഈ മാസം 7ന് പ്രതിദിന വാക്സിനേഷൻ 72,961 ഡോസ് വരെ എത്തിയെങ്കിലും പിന്നീട് എണ്ണം ക്രമാതീതമായി കുറയുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ച വിതരണം ചെയ്ത ഡോസുകൾ കുറവാണെങ്കിലും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. അതേസമയം, ഒന്നാം ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണത്തിലെ കുറവ് കണക്കുകളിൽ വൈരുദ്ധ്യമുണ്ടെന്ന സൂചനയാണ് നൽകുന്നത്. 2011ലെ സെൻസസിന് ശേഷം ജനസംഖ്യാ കണക്കുകൾ കൃത്യമല്ലാത്തതാണ് ഇതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

90 ശതമാനം പേരും വാക്സിനെടുത്തു !

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ 22 ലക്ഷം പേർക്ക് വാക്സിൻ നൽകണമെന്നാണ് നിർദ്ദേശം. ആകെ 19 ലക്ഷം പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 8.2 ലക്ഷം പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. എന്നാൽ ആകെയുള്ള 27 ലക്ഷം പേരെ കണക്കിലെടുക്കുമ്പോൾ 18 വയസിന് മുകളിൽ 20 ലക്ഷത്തോളം പേർ മാത്രമേ ഉണ്ടാകാൻ സാദ്ധ്യതയുള്ളൂ. ഈ കണക്ക് പ്രകാരം ഇപ്പോൾ ഏകദേശം 90 ശതമാനത്തിലധികം പേർക്ക് വാക്സിൻ നൽകിയതായാണ് സൂചന.

ജില്ലയിൽ വാക്സിനേഷൻ ഇതുവരെ

 ആകെ ഡോസ്: 27.25 ലക്ഷം

 വാക്സിൻ സ്വീകരിച്ചവർ: 19.04 ലക്ഷം പേർ

 രണ്ട് ഡോസും സ്വീകരിച്ചവർ: 8.20 ലക്ഷം പേർ

 60 വയസിന് മുകളിൽ പ്രായമുള്ളവർ: 8.12 ലക്ഷം

 45നും 60നുമിടയിലുള്ളവർ: 8.65 ലക്ഷം

 18നും 44നുമിടയിലുള്ളവർ: 10.47 ലക്ഷം

വിതരണം ചെയ്ത വാക്സിൻ

01. കൊവിഷീൽഡ്‌: 24.07 ലക്ഷം ഡോസ്

02. കൊവാക്സിൻ: 3.14 ലക്ഷം ഡോസ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, COVID VACCINATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.