കൊല്ലം: കനത്ത മഴ ജില്ലയിൽ 11.22 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. പത്തനാപുരം, പുനലൂർ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽ വെള്ളപ്പൊക്കത്തിൽ വലിയ നാശമുണ്ടായി. ചക്രവാതച്ചുഴിയുടെ ഫലമായി ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശക്തമായ ഇടിമിന്നലും ഉണ്ടായേക്കാം. മലയോര മേഖലകളിലെയും ജലാശയങ്ങളിലെയും വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തന സജ്ജമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. ആര്യങ്കാവ്, അച്ചൻകോവിൽ കോളനികളിൽ ട്രൈബൽ ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്.
നഷ്ടക്കണക്ക്
2 വീടുകൾക്ക് പൂർണ്ണ നാശം: ₹ 1,75,000
31 വീടുകൾക്ക് ഭാഗിക നാശം: ₹ 12,00,000
2 തൊഴുത്തുകൾ: ₹ 10,000
കൃഷിനാശം: ₹ 52 ലക്ഷം (670 ഹെക്ടർ)
വൈദ്യുതി ബോർഡ്: ₹ 19,60,000
പി.ഡബ്ലു.ഡി റോഡ്: ₹ 3.5 കോടി
പി.ഡബ്ലു.ഡി എൻ.എച്ച്: ₹ 3.60 കോടി
മൃഗസംരക്ഷണം: ₹ 65,000
ഇറിഗേഷൻ: ₹ 3.40 കോടി
..................................
ദുരന്തനിവാരണ അതോറിട്ടി അറിയിപ്പ്
ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങൾക്കും നിയന്ത്രണം
കല്ലട ഡാമിന്റെ മൂന്ന് ഷട്ടറുകൾ 1.20 മീറ്റർ വീതം ഉയർത്തി
കല്ലടയാറ്റിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യത
നദിയുടെ കരകളിലുള്ളവർ ജാഗ്രത കാട്ടണം
തീരങ്ങളിൽ കാറ്റിന്റെ വേഗം 40 മുതൽ 60 കി.മീ വരെയാവാം
പരവൂർപൊഴി മുറിക്കാൻ സാദ്ധ്യത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |