കൊല്ലം: കനത്തമഴയെ തുടർന്ന് ജില്ലയിൽ 15.92 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ കണക്കുകൾവ്യക്തമാക്കുന്നു. ആറ് താലൂക്കുകളിലായി 45 ദുരിതാശ്വാസക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 1,703 കുടുംബങ്ങളിൽ നിന്നായി 4,451 പേർ ക്യാമ്പുകളിലുണ്ട്. രണ്ടു വീടുകൾ പൂർണമായും 65 വീടുകൾക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. കൊട്ടാരക്കരയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മഴക്കെടുതി കാരണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. തഹസിൽദാരുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയ ശേഷമേ സ്ഥിരീകരണമുണ്ടാകുകയുള്ളൂ. 70 ലക്ഷത്തിന്റണ്ഡ കൃഷി നാശവും 26.48 ലക്ഷം രൂപയുടെ നാശനഷ്ടം വൈദ്യുതി ബോർഡിനും ഉണ്ടായിട്ടുണ്ട്. പി.ഡബ്‌ള്യു.ഡി റോഡുകൾ തകർന്നതിലൂടെ 7.85 കോടി രൂപയുടെയും ഇറിഗേഷൻ വകുപ്പിന് 6.77 കോടി രൂപയുടെയും നാശനഷ്ടം സംഭവിച്ചു.
# താലൂക്കിലെ ക്യാമ്പുകൾ
(താലൂക്ക്, ക്യാമ്പുകളുടെ എണ്ണം, ക്യാമ്പിലുള്ളവരുടെ എണ്ണം)
കരുനാഗപ്പള്ളി - 11 - 981
കുന്നത്തൂർ - 10 - 1,323
കൊല്ലം - 10 - 1,506
കൊട്ടാരക്കര- 05 - 125
പത്തനാപുരം- 07 - 212
പുനലൂർ- 02 - 11
# ആകെ ക്യാമ്പുകളുടെ എണ്ണം: 45
കുടുംബങ്ങൾ: 1,703
ആകെ അംഗങ്ങൾ: 4,451
പുരുഷന്മാർ: 1,844
സ്ത്രീകൾ: 2,113
കുട്ടികൾ: 494
# ജലനിരപ്പ്
തെന്മല പരപ്പാർ ഡാം
നിലവിലെ നില: 114.24 മീറ്റർ
പരമാവധി ജലനിരപ്പ്: 116.73 മീറ്റർ
മുന്നറിയിപ്പ് നില : 113.74 മീറ്റർ
മറ്റു നദികളിലെ ജലനിരപ്പ്
(അപകട മുന്നറിയിപ്പ് നില ബ്രാക്കറ്റിൽ)
കല്ലട: 6.29 മീറ്റർ (5.50 മീ.)
പള്ളിക്കൽ: 14.32 മീറ്റർ (14 മീ.)
ഇത്തിക്കര: 96.9 മീറ്റർ (99.50 മീ.)
അയിരൂർ: 4.18 മീറ്റർ (5.80 മീ.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |