കൊല്ലം: ഒരിടവേളയ്ക്ക് ശേഷം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കൊല്ലം കോർപ്പറേഷനിലും പുനലൂർ, പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലാണ്. പൊതുപരിപാടികൾ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഉണ്ടാകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്തുകയും അടിയന്തിര ചികിത്സ ലഭ്യമാക്കുകയും ലക്ഷ്യമിട്ടുകൊണ്ട് റാപ്പിഡ് റെസ്‌പോൺസ് ടീം പ്രവർത്തനമാരംഭിച്ചു. ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് ഈ ടീമിന്റെ ഏകോപന ചുമതല നൽകിയിട്ടുണ്ട്. ഗൃഹനിരീക്ഷണത്തിലുള്ളവരുടെ പൾസ് ഓക്സിമീറ്റർ റീഡിംഗ് കൃത്യമായ ഇടവേളകളിൽ ആർ.ആർ.ടിക്ക് കൈമാറാനായി വാർഡ് തലത്തിൽ നിരീക്ഷണത്തിലുള്ളവരെ ഉൾപ്പെടുത്തി വാട്‌സാപ്പ് കൂട്ടായ്മയുണ്ടാകും. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും കുടുംബാംഗങ്ങളുമായി സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
# ലക്ഷണങ്ങൾ ശ്രദ്ധിക്കണം
രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലിരിക്കുകയും രോഗലക്ഷണങ്ങളുണ്ടായാൽ വൈദ്യസഹായം തേടുകയും ചെയ്യണം. മൂന്നു ദിവസം തുടർച്ചയായി കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചിൽ വേദനയും മർദ്ദവും, ആശയക്കുഴപ്പവും ഏഴുന്നേൽക്കാൻ ബുദ്ധിമുട്ടും, കടുത്ത ക്ഷീണവും പേശീവേദനയും, ശരീരത്തിൽ ഓക്‌സിൻ അളവ് കുറയുക തുടങ്ങിയ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യസഹായം തേടണം
# മാസ്ക് വേണം, എപ്പോഴും
വീടുകളിൽ ഐസൊലേഷനിലുള്ളവർ കുടുംബാംഗങ്ങളിൽ നിന്നു അകലം പാലിക്കണം
വായൂസഞ്ചാരം ഉറപ്പുള്ള മുറിയിൽ കഴിയണം
എപ്പോഴും എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കണം
ജലാംശം കൂടുതലുള്ള ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുക, വിശ്രമിക്കുക
കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക, സാനിട്ടൈസ് ചെയ്യുക
വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കരുത്
ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ്, ഡിറ്റർജന്റ്, വെള്ളം എന്നിവ ഉപയോഗിച്ചു വൃത്തിയാക്കണം
ഓക്‌സിജൻ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം.
പോസിറ്റിവായി ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ മൂന്നു ദിവസങ്ങളിൽ പനി ഇല്ലാതിരിക്കുകയോ ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം
ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞ ശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല
അടിയന്തിര പരിചരണം ആവശ്യമുള്ളവരെ വാർഡ് തലത്തിൽ രൂപീകരിച്ച ആർ.ആർ.ടിയുടെ (റാപ്പിഡ് റെസ്‌പോൺസ് ടീം) നേതൃത്വത്തിൽ ആശുപത്രികളിലേക്ക് മാറ്റും. ജില്ലയിലെ പത്ത് മേജർ ആശുപത്രികളിലും വാളകം കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും ഹോക്കി സ്റ്റേഡിയം ദ്വിതീയ ചികിത്സാ കേന്ദ്രത്തിലും സജ്ജീകരണമേർപ്പെടുത്തിയിട്ടുണ്ട്
ഡോ. ബിന്ദു മോഹൻ, ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |