യാത്രാക്ലേശം പരിഹരിക്കാൻ വേണ്ടത് 50 വണ്ടികൾ
കൊല്ലം: ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആദ്യഘട്ടത്തിൽ 15 ഗ്രാമവണ്ടികൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി. എന്നാൽ കുറഞ്ഞത് 50 ഗ്രാമവണ്ടികളെങ്കിലും ആരംഭിച്ചാലെ ജില്ലയിൽ നിലവിലുള്ള യാത്രാക്ലേശം പൂർണമായും പരിഹരിക്കാനാവൂ.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കാര്യമായ വരുമാനമില്ലാത്ത റൂട്ടുകളിൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തയ്യാറല്ല. എന്നാൽ ഈ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമവണ്ടി എന്ന ആശയം കെ.എസ്.ആർ.ടി.സി മുന്നോട്ടുവച്ചത്. ഒരു തദ്ദേശ സ്ഥാപനമോ, ഒന്നിലധികം സ്ഥാപനങ്ങളോ ചേർന്ന് അവർ നിർദ്ദേശിക്കുന്ന റൂട്ടിലെ സർവീസിന്റെ ഡീസൽ ചെലവ് വഹിക്കുന്നതാണ് പദ്ധതി. ഇതിനുള്ള പണം തനത് ഫണ്ടിൽ നിന്ന് വകയിരുത്തുന്നതിന് പുറമേ പൊതുജനങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചും കണ്ടെത്താൻ പഞ്ചായത്തുകൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകിയിരുന്നു.
തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാൻ
1. ഒരു ദിവസം 150 കിലോമീറ്രർ ഓടാൻ 3325 രൂപയാണ് ഡീസലിന് നൽകേണ്ടത്
2. സ്വകാര്യ പമ്പുമായി തദ്ദേശ സ്ഥാപനം ധാരണയിലെത്തി ഡീസൽ ലഭ്യമാക്കണം
3. ഡിപ്പോയിൽ നിന്നുള്ള സർവീസുകളിൽ കെ.എസ്.ആർടി.സി തന്നെ ഡീസൽ നിറയ്ക്കും
4. ഇതിന് മൂന്ന് മാസത്തെ തുക മുൻകൂട്ടി അടയ്ക്കണം
4. വിദ്യാർത്ഥി കൺസെഷൻ, ഭിന്നശേഷിക്കാരുടെ പാസ് തുടങ്ങിയവ ലഭിക്കും
5. തദ്ദേശസ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായ മാനേജ്മെന്റ് കമ്മിറ്റിക്കാണ് ചുമതല
6. ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിൽ സർവീസ് ആരംഭിക്കുന്ന തദ്ദേശ സ്ഥാപന അദ്ധ്യക്ഷനായിരിക്കും ചെയർമാൻ
ഡിപ്പോകൾ കേന്ദ്രീകരിച്ച് യോഗം
ഗ്രാമവണ്ടികൾക്ക് പണം നീക്കിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ ഡിപ്പോയുടെ പരിധിയിൽ വരുന്ന തദ്ദേശസ്ഥാപന അധികൃതരുടെ യോഗം നടന്നുവരികയാണ്. എം.എൽ.എമാരെ കൂടി പങ്കെടുപ്പിച്ചാണ് യോഗം. കരുനാഗപ്പള്ളി, ഡിപ്പോകളിലെ യോഗം നേരത്തെ കഴിഞ്ഞു. ഇന്നലെ പുനലൂരിലായിരുന്നു.
""
ജില്ലാ പഞ്ചായത്ത് ഗ്രാമവണ്ടിക്കായി 50 ലക്ഷം രൂപ ബഡ്‌ജറ്റിൽ നീക്കിവച്ചിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളൊന്നും കാര്യമായി പണം വകയിരുത്തിയിട്ടില്ല. വാർഷിക പദ്ധതിയിൽ പണം വകയിരുത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സാം.കെ. ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |