കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളെ കബിളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ. കൊല്ലം മൈലോട് പൂയപ്പള്ളി സരള വിലാസത്തിൽ ബീനമോളാണ് (44) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
മങ്ങാട് ധനകാര്യ സ്ഥാപനം നടത്തുന്ന ദമ്പതികളെയാണ് ഇവർ കബിളിപ്പിച്ചത്.
സ്വർണം പണയം വയ്ക്കാനെത്തിയ ബീന ഇവരുമായി സൗഹൃദത്തിലായി. പിന്നീട് വീട്ടിലെ നിത്യസന്ദർശകയായി. തുടർന്ന് സ്ഥാപനത്തിൽ വിജിലിൻസ് റെയ്ഡിന് സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് പണവും ആഭരണങ്ങളും രേഖകളും തട്ടിയെടുക്കുകയായിരുന്നു. ദമ്പതികളുടെ മകൾക്ക് വിവാഹാലോചന കൊണ്ടുവരാമെന്ന പേരിലും പണം തട്ടിയിരുന്നു. പിന്നീട് വിവരങ്ങൾ ഇല്ലാതായതോടെ ദമ്പതികൾ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.
ഒളിവിൽ പോയ യുവതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതിനിടെ ചിന്നക്കടയിലെ പണമിടപാട് സ്ഥാപനത്തിലെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സമാന കുറ്രത്തിന് അഞ്ചാലുംമൂട് സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |