കൊല്ലം: ഭരണിക്കാവ് - ടൈറ്റാനിയം വരെ നീളുന്ന ദേശീയപാത വീതി കൂട്ടുന്നതിന് വീണ്ടും സർവേ നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് കൺസൾട്ടൻസിയായ കിഡ്‌ക്കോയ്‌ക്ക് നിർദേശം നൽകി.
ഇതുസംബന്ധിച്ച് ഉപരിതല ഗതാഗത വകുപ്പും കിഡ്‌ക്കോയും തമ്മിൽ പുതിയ കരാറുണ്ടാക്കും. 16 മുതൽ 17 വരെ മീറ്റർ വീതിയിൽ വികസിപ്പിക്കാനായിരുന്നു കിഡ്‌ക്കോയുടെ ആദ്യ സർവേ. ദേശീയപാതയ്ക്ക് കൂടുതൽ വീതി വേണമെന്ന നിലപാടിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്. നിലവിൽ പലയിടത്തും ഇടുങ്ങിയ റോഡാണുള്ളത്. ഈ സാഹചര്യത്തിലാണ് വീണ്ടും സർവേ നടത്താൻ നിർദേശിച്ചത്.
ഭരണിക്കാവ് - വണ്ടിപ്പെരിയാർ ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ചവറ ടൈറ്റാനിയം വരെ ദീർഘിപ്പിച്ച് ദേശീയപാത 66ൽ ബന്ധിപ്പിക്കുന്നത്. ഭരണിക്കാവിൽ നിന്ന് ആരംഭിച്ച് ശാസ്‌താംകോട്ട, കാരാളിമുക്ക്, പടപ്പനാൽ, ചേനങ്കരമുക്ക്, പുത്തൻചന്ത വഴി ടൈറ്റാനിയത്തിൽ എത്തിച്ചേരുന്നതാണ് പാത.
ദൂരം - 17 കിലോമീറ്റർ
ശബരിമലയുമായി ബന്ധിപ്പിക്കുന്ന പാത
1. ശബരിമലയുമായി ബന്ധിപ്പിക്കുന്ന പാത എന്ന പ്രത്യേകതയും പുതിയ ദേശീയപാതയ്‌ക്കുണ്ട്
2. പാത വികസനത്തിനൊപ്പം കാരാളിമുക്കിലും പടപ്പനാലിലും ബൈപ്പാസിനും നിർദേശം
3. ജംഗ്ഷനുകളിലെ വളവുകൾ പരിഗണിച്ചാണ് ബൈപ്പാസ് നിർദേശം
4. കാരാളിമുക്കിൽ റെയിൽവേ മേൽപ്പാലം കൂടി നിർമ്മിക്കേണ്ടി വരും
പാത കടന്നുപോകുന്ന സ്ഥലത്തെ എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗം നേരത്തെ ചേർന്നിരുന്നു. വീണ്ടും ജനപ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടും.
ദേശീയപാത അധികൃതർ
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |