നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
കൊല്ലം: ഭക്ഷ്യവസ്തുക്കൾക്കൊപ്പം കീടനാശിനിയും രാസവളങ്ങളും വിൽക്കുന്നുവെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര പരിശോധന ആരംഭിച്ചു.
ജില്ലയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ വിവിധ ശാഖകളിലും പാരിപ്പള്ളിയിലെ ഒരു വ്യാപാരസ്ഥാപനത്തിലും കീടനാശിനികൾ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ആദ്യഘട്ടമെന്ന നിലയിൽ ഇവയെടുത്തുമാറ്റാൻ കർശന നിർദ്ദേശം നൽകി. നിർദ്ദേശം പാലിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത് പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് മുതൽ ജില്ലയിൽ എല്ലായിടത്തും പരിശോധന ശക്തമാക്കാൻ കൃഷി ഓഫീസർമാരെ ചുമതലപ്പെടുത്തി. സംസ്ഥാനതല സ്‌ക്വാഡും ഇന്ന് മുതൽ പരിശോധനയ്ക്ക് രംഗത്തുണ്ടാകും.
ആദ്യം മുന്നറിയിപ്പ്, കേട്ടില്ലേൽ നടപടി
1. കീടനാശിനി, വളം എന്നിവ മാറ്റാൻ മുന്നറിയിപ്പ്
2. മാറ്റിയില്ലെങ്കിൽ കച്ചവട സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ
3. ആവർത്തിച്ചാൽ സംസ്ഥാന സ്‌ക്വാഡിന് റിപ്പോർട്ട്
4. ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദാക്കൽ, പിഴ
പരിശോധന നടത്താൻ അതാത് കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനതല സ്‌ക്വാഡും രംഗത്തുണ്ട്. ഭക്ഷ്യവസ്തുക്കൾക്കൊപ്പം കീടനാശിനികൾ വിറ്റാൽ കർശന നടപടി സ്വീകരിക്കും.
എ.ജെ.സുനിൽ,
ഡെപ്യൂട്ടി ഡയറക്ടർ (ഇ ആൻഡ് ടി)
കൃഷിവകുപ്പ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |