കുന്നത്തൂർ: ഓണത്തോടനുബന്ധിച്ച് കരിഞ്ചന്ത,പൂഴ്ത്തിവയ്പ്, അമിത വില ഈടാക്കൽ തുടങ്ങിയവ തടയുന്നതിനായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പൊതുവിപണിയിൽ പരിശോധന നടത്തി. മൈനാഗപ്പള്ളി കീർത്തി, ഇൻഡോർ എന്നീ ഗ്യാസ് ഏജൻസികളിൽ 2 വർഷത്തിലധികമായി ലീഗൽ മെട്രോളജി വകുപ്പിന്റെ സീൽ ചെയ്യാത്ത ത്രാസ് കണ്ടെത്തി. കീർത്തി ഗ്യാസ് ഏജൻസി ഉടമയ്ക്ക് മതിയായ രേഖകൾ ഹാജരാക്കുവാനും കഴിഞ്ഞിട്ടില്ല. അതിനാൽ രണ്ട് ഏജൻസികൾക്കുമെതിരെ നടപടി സ്വീകരിക്കാൻ അധികൃതരോട് ശുപാർശ ചെയ്തു. മറ്റ് 7 വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ സുജ.ടി.ഡാനിയേൽ, റേഷനിംഗ് ഇൻസ്പക്ടർമാരായ മുകേഷ് കുമാർ, എ.മഞ്ചു, ശിശുപാലൻ പിള്ള,ലീഗൽ മെട്രോളജി ഇൻസ്പക്ടർ കെ.ജി.സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |