അഞ്ചാലുംമൂട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ ആറുവർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
തേവലക്കര അരിനെല്ലൂർ ജസീന്ത മന്ദിരത്തിൽ ഷോബിൻ വർഗീസാണ് (32) അറസ്റ്റിലായത്. 2016ലാണ് സംഭവം. കേസിലെ ഒന്നാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഗൾഫിലേക്ക് കടന്ന ഷോബിനെ പിടികൂടാനായില്ല. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീലും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരി എയർപോർട്ടിലെത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചത്. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ദേവരാജന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |