പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ഇടമൺ യു.പി സ്കൂളിന് സീപത്തെ അനധികൃത വാഹന പാർക്കിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കാൽ നടയാത്രക്കാർ കടുത്ത ആശങ്കയിലാണ്. ഇടമൺ സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ, കത്തോലിക്ക ദേവാലയം തുടങ്ങിയവയുടെ സമീപത്ത് കൂടി കടന്ന് പോകുന്ന ദേശീയ പാതയോരത്താണ് ചരക്ക് ലോറിയടക്കമള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. യു.പി സ്കൂളിന് സമീപത്തെ കൊടും വളവ് കഴിഞ്ഞെത്തുമ്പോഴാണ് പാതയോരത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ മറ്റ് വാഹനങ്ങൾ കാണുന്നത്. ഇത് പലപ്പോഴും ഗതാഗത തടസത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ തുടങ്ങിയിട്ടും ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. എന്നാൽ രാവും പകലും പതയോരത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പോ, പൊലീസോ തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.
എൻ.എൽ.സി സമരത്തിനൊരുങ്ങുന്നു
ദേശീയ പാതയോരത്തെ അനധികൃത വഹന പാർക്കിംഗ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൻ.സി.പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ എൻ.എൽ.സിയുടെ ജില്ല പ്രസിഡന്റ് സന്തോഷ് ഉറുകുന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |