മുണ്ടക്കയം : പാറത്തോട് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് കാട്ടിയ വനിതാ മാനേജരെ ഭരണസമിതി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മൂന്നു ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. സ്ഥിര നിക്ഷേപമുളള ആളുകളുടെ പേരിൽ അവരുടെ രസീത് വച്ച് വായ്പ എടുത്താണ് ക്രമക്കേട് നടത്തിയത്. കേരള കോൺഗ്രസ് എമ്മിലെ തോമസ് കട്ടക്കൽ പ്രസിഡന്റായ ബാങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്ന മൂന്നു ജീവനക്കാരും ഇടതുപക്ഷ സംഘടന പ്രവർത്തകരാണ്. ഒരാൾ സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും, മറ്റൊരാൾ സി.പി.എം ബ്രാഞ്ച് മുൻ സെക്രട്ടറിയും, മൂന്നാമത്തെയാൾ ബാങ്ക് എംപ്ലോയീസ് സംഘടനയുടെ പ്രസിഡന്റുമാണ്. 11 അംഗ ഭരണസമിതിയിൽ ഒരംഗത്തെ അയോഗ്യനാക്കിയതോടെ യു.ഡി.എഫും, എൽ.ഡി.എഫും തുല്യനിലയിലായി. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ.അജിത് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |