കോട്ടയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മാതൃകയിൽ ക്രിക്കറ്റിലും ഫുട്‌ബോളിലും അന്തർദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന നിലവാരത്തിൽ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുമെന്ന വാഗ്ദാനം അധികൃതർ മറന്നു. വർഷങ്ങൾ പഴക്കമുള്ള പദ്ധതി ഇപ്പോഴും ചുവപ്പുനാടക്കുരുക്കിലാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നെഹ്‌റു സ്റ്റേഡിയം നാശോൻമുഖമാണ്. 174 കോടി രൂപ മുടക്കി നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയെങ്കിലും ഒന്നുമായില്ല.
അധികൃതർ വേണ്ടവിധം സംരക്ഷിക്കാത്തത് മൂലം സ്റ്റേഡിയം കാടുപിടിച്ചും ചെളിനിറഞ്ഞും കിടക്കുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ പാർക്കിംഗും ഇപ്പോൾ സ്റ്റേഡിയത്തിലാണ്.
ഫുട്‌ബോൾ സ്‌റ്റേഡിയം, 400 മീറ്റർ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്, ബാസ്‌ക്കറ്റ് ബോൾ സ്‌റ്റേഡിയം തുടങ്ങിയ ഇടങ്ങളിലെല്ലാം പുല്ല് ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്നു. വോളിബോൾ കോർട്ട് ഭാഗത്തെ പുല്ല് മാത്രം തെളിച്ചിട്ടിട്ടുണ്ട്. ട്രാക്ക് കാണാൻ പറ്റാത്ത രീതിയിലാണ് കാടുവളർന്നിരിക്കുന്നത്. പവലിയൻ, ഗാലറി പ്രവേശന ഭാഗം കാണാൻ സാധിക്കാത്ത വിധമായി. ഇതിനു സമീപത്തെ ഓടയിൽ വെള്ളം നിറഞ്ഞ് മൂടിയില്ലാത്ത നിലയിലാണ്. സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളും കാടുമൂടി. പ്രഭാത സവാരിക്ക് എത്തുന്നവർ സുരക്ഷയ്ക്കായി ടോർച്ചും വടിയും കൈയിൽ കരുതുന്നു. സംരക്ഷണ മതിൽ ഇടിഞ്ഞു പൊളിഞ്ഞ് വാർക്ക കമ്പികൾ പുറത്തു കാണാവുന്ന നിലയിലാണ്. സ്‌റ്റേഡിയത്തിന്റെ പ്രവേശനഭാഗത്ത് ക്രിക്കറ്റ് പരിശീലനത്തിനായി സ്ഥാപിച്ചിരിക്കുന്ന നെറ്റ് കാട് മൂടി. സമീപത്ത് നടക്കുന്ന നിർമ്മാണവുമായി ബന്ധപ്പെട്ട സാധനങ്ങൾ സൂക്ഷിയ്ക്കുന്ന ഇടമായും ഗ്രൗണ്ട് മാറി.
ചുവപ്പു നാടയിൽ കുരുങ്ങിയത്
174 കോടി രൂപയുടെ പദ്ധതി.
നഗരവാസിയായ നാരായണൻ പറയുന്നു.
സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്. പലവിധ ഫണ്ടുകൾ ഉണ്ടെങ്കിലും നഗരസഭ ഒന്നിനും മുൻകൈ എടുക്കുന്നില്ല. പ്രതിഷേധങ്ങൾ ഉയരുമ്പോൾ മാത്രം പേരിന് കാടുകൾ വെട്ടിത്തെളിച്ച് തടിതപ്പുന്ന നയമാണ് നഗരസഭ കാലങ്ങളായി സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |