കോട്ടയം. കോട്ടയം ജനറൽ ആശുപത്രിയിലെ ബഗ്ഗി കാറുകൾ തുരുമ്പെടുത്ത് നശിക്കുന്നു. അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെയും വാർഡുകളിലേക്ക് മരുന്നും കൊണ്ടുപോകുന്നതിനായി കോട്ടയം അതിരൂപതയാണ് 2018ൽ രണ്ട് ബഗ്ഗി കാറുകൾ വാങ്ങി നൽകിയത്.
രോഗികൾക്ക് അനുഗ്രഹമായിരുന്ന ഇവ ഒരു വർഷത്തോളം നല്ല രീതിയിൽ ഉപയോഗിച്ചു. ആദ്യം കാറുകളിലൊന്ന് തകരാറിലായി. ആശുപത്രിക്കുള്ളിലെ റോഡുകൾ താറുമാറായതും പരിശീലനം ലഭിക്കാത്തവർ ഓടിച്ചതുമാണ് തകരാറിലാവാൻ കാരണമെന്നാണ് ആക്ഷേപം. വൈകാതെ മറ്റെ കാറും തകരാറായി. ഇതോടെ പഴയ പേ വാർഡിന് സമീപം ഒരു കാറും ഭക്ഷണ വിതരണ കേന്ദ്രത്തിന് സമീപം മറ്റെതും ഉപേക്ഷിച്ച നിലയിലാണ്. കോയമ്പത്തൂർ ആസ്ഥാനമായ കമ്പനിയാണ് കാർ നിർമ്മാതാക്കൾ.
ആശുപത്രി വികസന സമിതിയംഗം പി.കെ ആനന്ദക്കുട്ടൻ ഉറപ്പു നൽകുന്നു.
കൊവിഡ് കാലത്താണ് കാറുകൾ തകരാറിലായത്. അതിനാൽ കാലതാമസം നേരിട്ടു. നന്നാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. രണ്ട് തവണ ടെൻഡർ വിളിച്ചിരുന്നു. മൂന്നേകാൽ ലക്ഷം രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |