കോഴിക്കോട്: ഫറോക്ക് റെയിൽവെ സ്‌റ്റേഷൻ അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ. കൃഷ്ണദാസ് അറിയിച്ചു. 12 കോടി രൂപ ചെലവിട്ട് യാത്രക്കാർക്കുള്ള പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള വികസന പദ്ധതിയാണിതെന്ന് ഫറോക്ക് സ്‌റ്റേഷൻ സന്ദർശിച്ച പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പാർക്കിംഗ് സൗകര്യത്തിന്റെ വിപുലീകരണം, ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിൽ മേൽക്കൂരയുടെ വിപുലീകരണം, ഒന്നാം പ്ലാറ്റ് ഫോമിൽ ലിഫ്റ്റ്, ആവശ്യത്തിന് ശൗചാലയങ്ങൾ, കൂടുതൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ, രണ്ടാം പ്ലാറ്റ് ഫോമിൽ ആവശ്യത്തിന് ഇരിപ്പിടങ്ങളിൽ തുടങ്ങിയ വികസനങ്ങളാണ് ഈ പദ്ധതി പ്രകാരം നടപ്പാക്കുക. പദ്ധതിയുടെ ഡി.പി.ആർ മാർച്ചിൽ പൂർത്തിയാകും. ഏപ്രിലിൽ ടെൻഡർ നൽകും. ഒരു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീർ, ജില്ലാ സെക്രട്ടറിമാരായ ടി. രനീഷ്, പ്രശോഭ് കോട്ടൂളി, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, മണ്ഡലം പ്രസിഡന്റുമാരായ ചാന്ദ്നി ഹരിദാസ്, ഷിനു പിണ്ണാണത്ത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷണൻ, ഷിംജീഷ് പാറപ്പുറം, സാബുലാൽ സി. എന്നിവർ കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പാസഞ്ചേഴ്സ് സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പി.കെ.കൃഷ്ണദാസിന് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |