കൊയിലാണ്ടി: നാനൂറ് പവനും ഇരുപത് ലക്ഷം രുപയും തട്ടിയെടുത്ത കേസിൽ പ്രതി കാപ്പാട് പാലോട്ട് കുനി റഹ്മത്തിന് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീജ ജനാർദനനാണ് ശിക്ഷ വിധിച്ചത്. നേരത്തെ കോടതി പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം. കാപ്പാട് ചെറുപുരയിൽ ലത്തീഫിന്റെ ഭാര്യ ഷാഹിദയിൽ നിന്നാണ് സ്വർണവും പണവും തട്ടിയെടുത്തത്. അന്നത്തെ സി .ഐ ആർ.ഹരിദാസിന്റെ നേതൃത്വത്തിൽ ചാലിൽ അശോകൻ, പി.പി.മോഹനകൃഷ്ണൻ, പി.പ്രദീപൻ, എം.പി ശ്യാം, സന്തോഷ് മമ്പാട്ട്, ടി.സിനി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അന്വേഷണത്തിൽ വിവിധ ബാങ്കുകളിൽ നിന്നായി 260 പവൻ പൊലീസ് കണ്ടെടുത്തിരുന്നു. വീട് പണി മുടങ്ങിയതിനെ തുടർന്നായിരുന്നു ഷാഹിദ റഹ്മത്തിനെ സമീപിക്കുന്നത്. മന്ത്രവാദ പണി ചെയ്യുന്നതിനാൽ പരിഹാരം നിർദേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തടസങ്ങൾ നീങ്ങി വീട്പണി തുടങ്ങിയതോടെ ഷാഹിദയ്ക്ക് വിശ്വാസമായി. ഇതൊടെയാണ് മുതലെടുപ്പ് തുടങ്ങിയത്. നിരവധി പേരെ ഇത്തരത്തിൽ വഞ്ചിച്ചതായി പരാതിയുണ്ടായിരുന്നു. ജാമ്യം അനുവദിച്ചതിനെ തുടർന്ന് പ്രതി ഹൈക്കോടതിയിൽ അപ്പീലിനു പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |