കോഴിക്കോട് : മലബാർ കലാപത്തെ വർഗീയ ലഹളയെന്ന് സ്ഥാപിക്കാനാണ് ഹിന്ദുത്വം ശ്രമിക്കുന്നതെന്ന് എഴുത്തുകാരൻ സുനിൽ പി ഇളയിടം. ഡി.വൈ.എഫ്.ഐ ടൗൺ ഹാളിൽ സംഘടിപ്പിച്ച സെക്കുലർ യൂത്ത് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ യുക്തികൊണ്ട് ചരിത്രത്തെ വിശദീകരിക്കാനുളള ശ്രമങ്ങൾക്ക് ഉദാഹരണമാണിത്. ഇതിനായി കുമാരനാശാനെയും ഗാന്ധിജിയെയും അംബേദ്‌കറെയും ഹാജരാക്കും. കാലങ്ങളിൽ പരിണമിച്ച ആചാരങ്ങളെയും പൗരോഹിത്യത്തെയും മതമായി ആചരിക്കുകയാണ്. മതത്തിന്റെ ധാർമിക മൂല്യത്തെയാണ് ആചരിക്കേണ്ടത്. വിശ്വാസത്തെ നൈതികമാക്കി മാറ്റാൻ കഴിയണം. അത് വിശ്വാസിയുടെ മാത്രം ഉത്തരവാദിത്വമല്ല. വിശ്വാസമില്ലാത്തവരുടേത് കൂടിയാണ്. വിമർശനങ്ങൾ നിലനിർത്തിക്കൊണ്ട് മതത്തോട് സംവദിക്കാൻ മതനിരപേക്ഷതയ്‌ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി.ഷിജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. ഇ.എൻ കുഞ്ഞഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, സംവിധായകൻ എം.മോഹനൻ, പി.ദേവരാജൻ, ആർ.സിദ്ധാർഥ്, കെ.വി ലേഖ, ടി.കെ സുമേഷ്, പിങ്കി പ്രമോദ്, എം.വി നീതു, എൻ.കെ അഖിലേഷ്, പി.ദേവരാജൻ എന്നിവർ പ്രസംഗിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. വസീഫ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |