കോഴിക്കോട്: നഗരത്തിലെ റോഡരികിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകളും കൊടിതോരണങ്ങളും കമാനങ്ങളം കോർപ്പറേഷൻ നീക്കിതുടങ്ങി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ നടപടി ശക്തമാക്കിയത്. വരും ദിവസങ്ങളിലും നടപടി തുടരും. എടുത്തു മാറ്റിയ ഇടങ്ങളിൽ വീണ്ടും ബോർഡുകളും മറ്റും സ്ഥാപിക്കുന്നതാണ് കോർപ്പറേഷൻ നേരിടുന്ന വെല്ലുവിളി. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും.
ബോർഡും മറ്റും അനധികൃതമായി സ്ഥാപിച്ചവർക്ക് നോട്ടീസ് അയയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്യും. 5000 രൂപവരെയാണ് പിഴ. ഒമ്പത് സ്ക്വാഡുകളാക്കി തിരിച്ചാണ് നീക്കം ചെയ്യൽ പ്രവൃത്തി നടക്കുന്നത്.
കോർപ്പറേഷൻ ആരോഗ്യവിഭാഗം, എൻജിനിയറിംഗ് , റവന്യൂ എന്നിവർ സംയുക്തമായാണ്
നടപടി സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |