കോഴിക്കോട്: കല്ലുമ്മക്കായ വിത്ത് ശേഖരണവും വിപണനവുമായി ബന്ധപ്പെട്ട് 2018 ൽ മത്സ്യബന്ധന തുറമുഖ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം നിർദേശിച്ചു.
കല്ലുമ്മക്കായ വിത്ത് വിപണനം നടത്തുന്ന ഇടനിലക്കാർ വളരെ ഉയർന്ന വില ഈടാക്കുന്നതായി കർഷകർ യോഗത്തിൽ പറഞ്ഞു. കല്ലുമ്മക്കായ കൃഷിയുടെ സുസ്ഥിര വികസനത്തിന് സി.എം.എഫ്.ആർ.ഐയുടെ സാങ്കേതിക ഉപദേശത്തോടെ തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു.
ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള, ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി, അസി. ഡയറക്ടർ ബെൻസൺ, കല്ലുമ്മക്കായ കർഷകർ, മത്സ്യത്തൊഴിലാളികൾ, തീരദേശ വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |