മലപ്പുറം: കാലംതെറ്റി പെയ്ത പെരുമഴയിൽ ജില്ലയിൽ കടക്കെണിയിലായത് 1,262 കർഷകർ. മഴയിലും കാറ്റിലും ഒരാഴ്ചയ്ക്കിടെ 6.34 കോടിയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. 594.77 ഹെക്ടറിലെ കൃഷി നശിച്ചു. മൺസൂണിലെ കൃഷിനാശത്തിന് പിന്നാലെ ന്യൂനമർദ്ദത്തെ തുടന്നുണ്ടായ അപ്രതീക്ഷിത മഴയിലും വലിയ തോതിൽ കൃഷി നശിച്ചതോടെ കർഷകരിൽ നല്ലൊരു പങ്കും കടക്കെണിയിലാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ തിരിച്ചടവിന് എന്ത് ചെയ്യുമെന്ന ആധിയിലാണ്. മൺസൂണിൽ സാധാരണഗതിയിൽ മലയോര മേഖലകളിലാണ് കൂടുതൽ കൃഷി നാശം നേരിടാറെങ്കിൽ ന്യൂനമർദ്ദത്തെ തുടന്നുണ്ടായ മഴ ജില്ലയിലെ എല്ലായിടങ്ങളിലും ഒരുപോലെ നാശം വിതച്ചിട്ടുണ്ട്. കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
നഷ്ടം വാഴയും നെല്ലും
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് വാഴ, നെല്ല് കർഷകർക്കാണ്. കുലച്ച 8,555 വാഴകളും കുലയ്ക്കാത്ത 8,78,05 വാഴകളും നശിച്ചു. 395.3 ഹെക്ടറിലായി 586 കർഷകർക്ക് നഷ്ടം നേരിട്ടു. 3.51 കോടിയുടെ വാഴകളാണ് നശിച്ചത്. 142.48 ഹെക്ടറിലെ നെൽകൃഷി നശിച്ചതിലൂടെ 270 കർഷകർക്ക് 2.13 കോടിയുടെ നാശനഷ്ടമുണ്ടായി.
വിള ഹെക്ടർ കർഷകർ നഷ്ടം (ലക്ഷത്തിൽ)
പച്ചക്കറി : 33 - 215 - 8.69
മരച്ചീനി : 21.84 - 140 - 2.84
നെല്ല് (നഴ്സറി) : 1.81 - 39 - 2.72
തെങ്ങ് : 80 എണ്ണം - 50 - 3.80
അടയ്ക്ക : 191 എണ്ണം - 38 - 53,000
ആകെ 594.77 1,262 6.34 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |