പെരിന്തൽമണ്ണ: യുദ്ധഭീതിയിൽ നിന്ന് വീട്ടിലെത്തിയ മങ്കട മേലോട്ടും കാവ് കൂരിമണ്ണിൽ വിലങ്ങപുറത്ത് മുഹമ്മദ് അഖിലിനെ മഞ്ഞളാംകുഴി അലി എം.എൽ.എ സന്ദർശിച്ചു. റഷ്യൻ ബോർഡറായ കാർ കീവിലാണ് അഖിൽ താമസിച്ചിരുന്നത്.
ഹംഗറിയിലേക്ക് പാലായനം ചെയ്തവരുടെ കൂടെ സഞ്ചരിച്ച് 36 മണിക്കൂർ ട്രെയിനിലും നടന്നുമാണ് അഖിൽ ഹംഗറിയിലെത്തിയത്. ഷെല്ലാക്രമണവും ബോംബ് വർഷവും മിസൈലാക്രമണവും അതിജീവിച്ചാണ് അഖിൽ ഉക്രൈയിനിൽ നിന്നും രക്ഷപ്പെട്ടത്. മെഡിക്കൽ വിദ്യാർത്ഥിയാണ് അഖിൽ. ഫെബ്രുവരി 24 മുതൽ മാർച്ച് ഒന്നുവരെ അഭയാർത്ഥി ക്യാമ്പിലാണ് കഴിഞ്ഞത്. മഞ്ഞളാംകുഴി അലി എം.എൽ.എ, മങ്കട ബ്ലോക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.കെ ശശീന്ദ്രനും അഖിലിന്റെ വീട്ടിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |