മലപ്പുറം: ഉത്പാദന രംഗത്തിനും വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്കും ഊന്നലേകി 2022-23 സാമ്പത്തിക വർഷത്തേക്ക് 194.83 കോടി രൂപയുടെ ബഡ്ജറ്റുമായി ജില്ലാ പഞ്ചായത്ത്. 196.41 കോടി രൂപ വരവും 1.57 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്‌മാഈൽ മൂത്തേടം അവതരിപ്പിച്ചത്. വനിതാശാക്തീകരണത്തിനുള്ള വേറിട്ട പദ്ധതികൾ ബഡ്ജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. പിങ്ക് ടെക്നിഷ്യൻ പദ്ധതി, ഹാപ്പി മിൽക്ക് പോലെ വ്യത്യസ്തമായ പദ്ധതികൾ ബഡ്ജറ്റിന്റെ പ്രത്യേകതയാണ്.
ഉത്പാദന മേഖലയ്ക്ക് 19 കോടി രൂപ
കാർഷിക അഭിവൃദ്ധിക്ക് വേണ്ടി ജലസേചന കനാലുകളും തോടുകളും നവീകരിക്കും. ആവശ്യമായ സ്ഥലങ്ങളിൾ പുതിയ തടയണകൾ നിർമ്മിക്കുകയും നിലവിലുള്ള തടയണകൾ നവീകരിക്കുകയും ചെയ്യും. ഇത്തരം പദ്ധതികൾക്കായി ആറ് കോടിയും നെൽകൃഷിക്ക് കൂലിച്ചെലവ് നൽകി ഉത്പാദന വർദ്ധനവ് സാദ്ധ്യമാക്കുന്നതിന് ഒരുകോടി രൂപയും ഭൗമസൂചിക പദവി നേടിയ തിരൂർ വെറ്റില ഉൾപ്പെട വെറ്റില കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുമായി 75 ലക്ഷം രൂപയും മൃഗ സംരക്ഷണ മേഖലയുടെ പരിപോഷനത്തിന് ആറ് കോടി രൂപയും ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി നൽകുന്നതിന് 25 ലക്ഷവും വകയിരുത്തി.
സമഗ്ര ആരോഗ്യ പദ്ധതിക്ക് 13 കോടി
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനും ഹോസ്പിറ്റലുകളിലെ ഭൗതിക സൗകര്യങ്ങളുടെ വർദ്ധിപ്പിക്കുന്നതിനുമായി 13 കോടി നീക്കിവച്ചു. കിഡ്നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ധനസഹായം നൽകുന്നതിനുള്ള റീനൽ കെയർ പദ്ധതിക്ക് വേണ്ടി രണ്ട് കോടിയും കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ മുഴുവൻ പേർക്കും തുടർന്നുള്ള മരുന്ന് സൗജന്യമായി നൽകുന്നതിന് ഒരുകോടി രൂപയും നീക്കിവച്ചു. ജീവിത ശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനായി 'സൗഖ്യം' ജീവിത ശൈലീ രോഗ വിമുക്ത ജില്ല എന്ന പേരിൽ പദ്ധതി ആവിഷ്‌കരിക്കുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തി. എയ്ഡ്സ് രോഗികൾക്ക് പോഷകാഹാര വിതരണത്തിന് 25 ലക്ഷവും കൊവിഡ് പട്ടികവർഗ്ഗ സ്ത്രീകൾക്ക് പോഷകാഹാര വിതരണത്തിന് 30 ലക്ഷവും വകയിരുത്തി.
'ഹാപ്പി മിൽക്ക്' ജില്ലാ പഞ്ചായത്തിന്റെ സ്വന്തം പാൽ
അയൽ സംസ്ഥാന പാലിന് പകരം ഗുണമേന്മയുള്ളതും നാട്ടിൻ പുറങ്ങളിൽ നിന്ന് ശേഖരിക്കുന്നതുമായ പാൽ ഹാപ്പി മിൽക്ക് എന്ന പേരിൽ വിതരണം ചെയ്യും. ക്ഷീര കർഷകർക്ക് മികച്ച വില നൽകി പാൽ സംഭരിക്കുന്നതിനും ഗുണ മേന്മയുള്ള പാൽ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് നൽകാനും ഇതിലൂടെ കഴിയും. സ്വകാര്യ സംരംഭകരുമായി സഹകരിച്ചുള്ള പദ്ധതിക്കായി 10 ലക്ഷം വകയിരുത്തി. ജൂൺ 1ന് ഹാപ്പി മിൽക്ക് വിപണിയിലെത്തും.
ആഴക്കടൽ മത്സ്യ ബന്ധനത്തിന് ദിശാ സൂചികാ വിളക്ക്
ആഴക്കടൽ മത്സ്യബന്ധന തൊഴിലാളികൾക്ക് ദിശയും റൂട്ടും അറിയുന്നതിന് തീരപ്രദേശങ്ങളിൽ ദിശ സൂചികാ വിളക്കുമാടങ്ങൾ സ്ഥാപിക്കുന്നതിനും മത്സ്യങ്ങൾക്ക് ആവശ്യക്കാരില്ലാത്ത സമയങ്ങളിൽ ശാസ്ത്രീയമായി സൂക്ഷിച്ച് മികച്ച വിലയ്ക്ക് വില്പന നടത്തുന്നതിനുമുള്ള കോൾഡ് സ്റ്റോറേജ് സംവിധാനം സ്ഥാപിക്കാൻ രണ്ട് കോടി അനുവദിച്ചു.
മത്സ്യ കൃഷിക്ക് 1.75 കോടി
ആതവനാട് പൗൾട്രി ഫാമിന് 1.25 കോടി
കുടിവെള്ള വിതരണത്തിന് 6.75 കോടി
വിദ്യാഭ്യാസ മേഖലയ്ക്ക് 22 കോടി രൂപ
.ഉദ്യോഗഭേരിക്ക് 20 ലക്ഷം രൂപ
അനാഥർക്കായി 10 ലക്ഷം രൂപ
പ്രവാസി പുനഃരധിവാസ പദ്ധതിക്കായി മൂന്ന് കോടി
സി.എച്ച്. സ്മാരക ഇന്റർനാഷണൽ മൾട്ടി ഫംഗ്ഷൻ ലൈബ്രറിക്ക് ഒരുകോടി
ലൈഫിന് ഭവന നിർമ്മാണ പദ്ധതിയിലേക്ക് 15 കോടി രൂപ
വനിതകളുടെ ഉന്നമനത്തിനുള്ള നവീന പദ്ധതികൾക്ക് ഏഴ് കോടി രൂപ
വനിതകൾക്ക് മൃഗ പരിപാലന യൂണിറ്റിന് ഒരുകോടി
ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നവീകരണത്തിന് 30 ലക്ഷം
പിങ്ക് ടെക്നിഷ്യൻ പദ്ധതി 30 ലക്ഷം രൂപ
അംഗനവാടികൾക്ക് ബേബി ബെഡുകൾക്കായി 10 ലക്ഷം രൂപ
അനലിറ്റിക്കൽ ലാബിന് 50 ലക്ഷം
ഭിന്നശേഷി സൗഹൃദ ജില്ലയ്ക്കായി 10 കോടി രൂപ
വയോധികരുടെ ക്ഷേമ പദ്ധതികൾക്ക് 5 കോടി രൂപ
ലഹരി വിമുക്ത പദ്ധതിയായ 'കാൽ പന്ത് ലഹരി' പദ്ധതിക്ക്10 ലക്ഷം രൂപ
കായിക പ്രോത്സാഹനത്തിന് 7 കോടി
കല, സംസ്‌കാരം, പൈതൃകം - 3 കോടി
മാമാങ്കം വ്യാപാര മേള പുനരാവിഷ്‌കരിക്കാൻ 50 ലക്ഷം
അംഗ പരിമിതർക്ക് തൊഴിൽ യൂണിറ്റ് 50 ലക്ഷം രൂപ
പാതയോരങ്ങളും ജലാശയങ്ങളുമെല്ലാം മാലിന്യ മുക്തമാക്കി സംരക്ഷിക്കാൻ 10 കോടി
സമഗ്ര പുരയിട കൃഷി 50 ലക്ഷം രൂപ
റോഡുകൾക്ക് 9.71 കോടി
ട്രാൻസ് ജെൻഡേഴ്സിന് സമഗ്ര പദ്ധതിക്ക് 50 ലക്ഷം രൂപ
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 25.5 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |