തിരൂർ: തിരൂരിലെ ഇ.എം.എസ് ചിൽഡ്രൻസ് പാർക്കിലെ ഉപകരണങ്ങൾ തുരുമ്പ് എടുത്തു നശിക്കുന്നു. മൂന്ന് വർഷത്തോളമായി പൂട്ടി കിടക്കുന്ന ചിൽഡ്രൻസ് പാർക്കിൽ ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികൾക്കായി ഒരു പാർക്ക് എന്ന ആശയത്തിൽ കോടികൾ ചെലവഴിച്ചു മുനിസിപ്പാലിറ്റി നിർമിച്ച പാർക്ക് കുറച്ചു കാലം തുറന്നു കൊടുത്തെങ്കിലും പിന്നീട് അടച്ചു പൂട്ടേണ്ടി വന്നു.
മൂന്ന് വർഷക്കാലമായി അടഞ്ഞു കിടക്കുന്ന പാർക്കിലേക്ക് മുനിസിപ്പൽ അധികൃതർ പോലും തിരിഞ്ഞു നോക്കാറില്ല. കാട് പിടിച്ചു കിടക്കുന്ന പാർക്ക് ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാണ്. രാത്രി സമയങ്ങളിൽ ഇവിടെ മദ്യപാനികളുടെ വിളയാട്ടമാണെന്നും പരാതിയുണ്ട്.
വേനൽ അവധിക്കു പോലും കുട്ടികൾക്ക് പാർക്ക് തുറന്നു കൊടുത്തിരുന്നില്ല. തിരൂർ നിവാസികൾക്ക് കുടുംബവും കുട്ടികളുമായി ഉല്ലസിക്കാൻ ഒരു സ്ഥലം പോലും ഇല്ലാത്ത സാഹചര്യത്തിൽ മുനിസിപ്പാലിറ്റി അധികൃതർ പാർക്ക് വീണ്ടും കുട്ടികൾക്കായ് തുറന്ന് കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |