തിരുരങ്ങാടി: തിരുരങ്ങാടി ചന്തപ്പടിയിൽ പൈപ്പ് ലൈൻ പൊട്ടിയത് നന്നാക്കാൻ കൗൺസിലർമാർ രംഗത്തിറങ്ങി. കഴിഞ്ഞ ഏഴ് മാസത്തോളമായി റോഡിൽ വെള്ളക്കെട്ടുണ്ടായത് നാട്ടുകാർ നഗരസഭാ അധികൃതരെയും വാട്ടർ അതോറിറ്റി അധികൃതരെയും അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് കൗൺസിലർമാരായ അലി മോൻ തടത്തിൽ, ജാഫർ കുന്നത്തേരി, സി.എച്ച് ഹാജാസ് തുടങ്ങിയവർ ചേർന്ന് ഇന്നലെ പൈപ്പ് ലൈൻ പൊട്ടിയ ഭാഗം തുറന്ന് പരിശോധിച്ചത്. ചെമ്മാട്, തിരുരങ്ങാടി വെള്ളിലക്കാട്, കക്കാട് ഭാഗങ്ങളിലേക്ക് പോവുന്ന പ്രധാന പൈപ്പാണ് പൊട്ടിയിട്ടുള്ളത്. എന്നാൽ റോഡ് പൊളിച്ചു നന്നാക്കാൻ പൊതുമരാമത്ത് ആധികൃതരുടെ അനുമതി കിട്ടാത്തതിനാലാണ് നടപടി വൈകുന്നതെന്നാണ് വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ന് രാവിലെ അറ്റകുറ്റപണികൾക്കായി എത്തിയില്ലെങ്കിൽ പ്രക്ഷോപം നടത്തുമെന്ന് കൗൺസിലർമാർ വാട്ടർ അതോറിറ്റിയെ അറിയിച്ചു. കഴിഞ്ഞ മാസം ഈ കൗൺസിലർമാരുടെ നേതൃത്വത്തിൽ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ തകരാറിലായ വീൽ ചെയറുകൾ ശരിയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |