തൃത്താല: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തിന്റെ ജന്മഗൃഹവും ചേർന്നുള്ള അഞ്ചേക്കർ സ്ഥലവും ഏറ്റെടുത്ത് സ്മാരകവും സാംസ്‌കാരിക മ്യൂസിയവും സ്ഥാപിക്കാൻ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചതായി സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.
200 വർഷം പഴക്കമുള്ള തറവാട് വീട് അറ്റകുറ്റപ്പണി നടത്തി സ്മാരക മന്ദിരമാക്കാനും ചേർന്നുള്ള അഞ്ചേക്കർ സ്ഥലം ഏറ്റെടുത്ത് കേരള സാംസ്‌കാരിക മ്യൂസിയം സ്ഥാപിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. അക്കിത്തം സ്മാരകം നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും കേരളം സാംസ്‌കാരിക മ്യൂസിയം പുതിയ പദ്ധതിയാണ്. ഇതിനോട് സഹകരിക്കുമെന്ന് അക്കിത്തത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. സാംസ്‌കാരിക മ്യൂസിയം യാഥാർത്ഥ്യമാകുമ്പോൾ കേരള സംസ്‌കാരത്തിന്റെ ഏറ്റവും മികച്ച കരുതിവെയ്പ്പാകും അത്. നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വികാസപരിണാമങ്ങൾ മനസിലാക്കാനുള്ള ഏറ്റവും മികച്ച വിജ്ഞാനകേന്ദ്രം കൂടിയാകും കേന്ദ്രം.
നടപടിക്രമങ്ങൾ വേഗം പൂർത്തീകരിച്ച് ഈ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പൂർത്തീകരണത്തിന് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.- എം.ബി.രാജേഷ്,
നിയമസഭാ സ്പീക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |