കൊല്ലങ്കോട്: മീങ്കര അണക്കെട്ടിൽ അടിഞ്ഞുകൂടി ചെളി നീക്കാൻ പദ്ധതി. മേയ് അവസാനത്തോടെ ആരംഭിക്കുന്ന പ്രവൃത്തിക്ക് പ്ലാന്റ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. 50 കോടി രൂപ ചെലവിൽ മൂന്നു വർഷത്തിനകം പൂർത്തീകരിക്കുന്ന പദ്ധതിയാണിത്. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെംഡൽ) ആണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്.
ഡാമിൽ അടിഞ്ഞുകൂടിയ ചെളി യന്ത്രസംവിധാനത്തോടെ നീക്കി പൂർണ സംഭരണശേഷിയിൽ വെള്ളം നിറയ്ക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കുന്ന ചെളി എക്കൽ മണ്ണ്, മണൽ എന്നിങ്ങനെ വേർതിരിക്കും. യന്ത്രമുപയോഗിച്ച് വലിച്ചെടുക്കുന്ന ചെളി പൈപ്പ് മാർഗം വാഹനത്തിലും പ്രത്യേക യാർഡിലേക്കും എത്തിക്കും. അവിടെനിന്ന് മീങ്കര ഡാം പ്രധാന കവാടത്തിന്റെ വലതുവശത്ത് സ്ഥാപിക്കുന്ന പ്ലാന്റിലെത്തിച്ചാണ് വേർതിരിക്കുന്നത്.
നാല് കോടിയുടെ പ്ലാന്റ്, എട്ടു കോടിയുടെ യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് സ്വകാര്യ കമ്പനിക്കാണ് കെംഡൽ കരാർ നൽകിയിട്ടുള്ളത്. ന്യൂമാറ്റിക് സക്ഷൻ, ഡ്രഡ്ജർ, പമ്പ് സ്റ്റാക്കിംഗ് എന്നിവയാണ് ചെളി നീക്കം ചെയ്യാനായി ഉപയോഗിക്കുക. മൂന്നു പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണത്തെ പ്രവൃത്തി പ്രതികൂലമായി ബാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഡാമിനകത്തുനിന്ന് ചെളി വലിച്ച് പൈപ്പ് ലൈനുകളിലൂടെയും വാഹനങ്ങളിലും ശേഖരിച്ച് പ്ലാന്റിലെത്തിക്കുന്ന സാങ്കേതികത ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കുക മീങ്കരയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |