പാലക്കാട്: തുള്ളൽ കലയുടെ ഇതിഹാസം മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഭഗൃഹമായ കലക്കത്ത് ഭവനം നവരാത്രി, വിദ്യാരംഭ ചടങ്ങുകൾക്കായി ഒരുങ്ങി. ഒക്‌ടോബർ രണ്ടിന് വൈകീട്ട് 6.30ന് പ്രത്യേകം ഒരുക്കുന്ന മണ്ഡപത്തിൽ ഗ്രന്ഥക്കെട്ടുകളും തുള്ളൽ കിരീടവും കോപ്പുകളും എഴുത്താണിയും പൂജയ്ക്ക് വയ്ക്കും. വിജയദശമി ദിനമായ അഞ്ചിന് രാവിലെ പൂജ എടുപ്പിനുശേഷം ഏഴര മുതൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. നാരായണൻ നമ്പ്യാർ, അഡ്വ: പി.ടി നരേന്ദ്രമേനോൻ, പി. ശിവദാസ്, കലക്കത്ത് കൃഷ്ണൻ നമ്പ്യാർ, പി.കെ.ജി നമ്പ്യാർ, കെ. പ്രേംകുമാർ എം.എൽ.എ, ഡോ: സി.പി ചിത്രഭാനു, രാമചന്ദ്ര പുലവർ, സദനം ഹരികുമാർ, കലക്കത്ത് രാധാകൃഷ്ണൻ, എം. ശങ്കരനാരായണൻ, മഞ്ഞളൂർ സുരേന്ദ്രൻ, സുകുമാരി നരേന്ദ്രമേനോൻ, എ. പ്രഭാകരൻ എന്നിവർ ചടങ്ങിൽ ആചാര്യന്മാരാകും. ഭരണസമിതി അംഗങ്ങൾ പങ്കെടുക്കും. തുടർന്ന് കലാപീഠം വിദ്യാർത്ഥികളുടെ കലാർച്ചനയും നടക്കും എന്ന് സെക്രട്ടറി എ.കെ ചന്ദ്രൻകുട്ടി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |