പാലക്കാട്: ധോണി ജനവാസമേഖലയെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടിവെച്ച് തളയ്ക്കാൻ ഉത്തരവ്. ഈ പ്രദേശത്ത് കാട്ടാന വ്യാപകമായ കൃഷി നാശത്തിനൊപ്പം ജനങ്ങളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കാട്ടാനയെ മയക്കുവെടിവെച്ച് തളയ്ക്കാൻ ചീഫ് വൈൽഡ് ഓഫീസർ നിർദ്ദേശം നൽകിയത്.
നാലുമാസം മുമ്പ് രാവിലെ നടക്കാനിറങ്ങിയ ശിവരാമനെ ചവിട്ടിക്കൊന്നത് ഈ കാട്ടാനയാണ്. കഴിഞ്ഞ ദിവസം ടാപ്പിംഗ് നടത്തുന്നതിനിടെ ആനയെ കണ്ട് ഭയന്നോടിയ ജോസഫിന് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഒറ്റയാൻ നശിപ്പിച്ചു. ഇതിന് മുമ്പും പ്രദേശത്തെ ഏക്കർ കണക്കിന് നെല്ല്, വാഴ, കവുങ്ങ് ഉൾപ്പെടെ ഈ കാട്ടാന നശിപ്പിച്ചിട്ടുണ്ട്. കാട്ടാനയെ പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് കൊണ്ടുപോകും. പി.ടി.സെവൻ എന്നാണ് ഈ ആനക്ക് വനംവകുപ്പ് പേര് നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |