തെങ്ങമം : പള്ളിക്കൽ പഞ്ചായത്ത് ഒന്നാം വാർഡിലെ ആറാട്ടുച്ചിറ ടൂറിസം പദ്ധതി കടലാസുകളിൽ പോലുമില്ല. ആലപ്പുഴ ജില്ലയോട് അതിർത്തി പങ്കിടുന്ന ചിറയാണിത്. ചിറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതിയായാൽ നാടിന്റെ വികസനത്തിന് മുതൽ കൂട്ടാകുമെന്നും പ്രകൃതിയെ സംരക്ഷിക്കുന്ന പദ്ധതി ആകാമെന്ന സ്വപ്നം പങ്കുവച്ചത് നാട്ടുകാരൻ കൂടിയായ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആയിരിക്കെയാണ് ടൂറിസത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ടൂറിസം വകുപ്പ് നിരവധി തവണ സ്ഥലം സന്ദർശിച്ച് പദ്ധതി തയ്യാറാക്കി. ഒന്നും നടന്നില്ല. രണ്ട് വർഷം മുൻപ് വരെ പദ്ധതി പരിഗണനയിലുണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനൊരു പദ്ധതി ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രകൃതിയുടെ വശ്യത
പ്രകൃതി സൗന്ദര്യമാണ് ആറാട്ടുച്ചിറയുടെ വശ്യത. പത്തേക്കറിൽ അധികമുണ്ടായിരുന്ന ചിറ ഇപ്പോൾ ഏഴ് ഏക്കറായി കുറഞ്ഞെന്നാണ് ഏതാനും വർഷം മുൻപ് നടന്ന ഒരു സർവേയിൽ തെളിഞ്ഞത്. അന്ന് അതിർത്തികൾ നിർണ്ണയിച്ച് കല്ലിട്ടു. എന്നാൽ ഇന്ന് ആ കല്ലുകൾ കാണാനില്ല. കൈയേറ്റങ്ങളൊന്നും ഒഴിപ്പിച്ചതുമില്ല. ഹരിത കേരളം മിഷന്റെ പച്ചതുരുത്ത് പദ്ധതി നടപ്പാക്കിയത് ഇവിടെയാണ്. ആദ്യ കാലങ്ങളിൽ നട്ട വൃക്ഷ തൈകളെല്ലാം പശു തിന്നു . ഇത് കേരളകൗമുദി റിപ്പോടർട്ട് ചെയ്തതിനെ തുടർന്ന് സ്ഥിരംവേലി നിർമ്മിച്ചു.
നടക്കാതെ പോയ പദ്ധതികൾ
ടൂറിസം ക്വാട്ടേഴ്സുകൾ, കൺവെൻഷൻ സെന്റെറുകൾ, ബോട്ടിംഗ് , നീന്തൽ സ്റ്റേഡിയം, നടപ്പാത
ഇപ്പോൾ ഇലക്ഷൻ സമയത്ത് മാത്രം കേൾക്കുന്ന നാമമായി ആറാട്ട് ചിറ ടൂറിസം പദ്ധതി മാറി. ഒന്ന്, രണ്ട്, മൂന്ന് വാർഡിലെ നൂറ് കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന കുടിവെള്ള പദ്ധതിയും ഇവിടെയാണ്. വർഷങ്ങളായിട്ടും ഇതുവരെയും ഉദ്ഘാടനം നടത്തിയിട്ടില്ല.
പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |