പത്തനംതിട്ട : സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡിന്റെ അതിതീവ്ര വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് മന്ത്രി വീണാജോർജ്. പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 78 ആക്ടീവ് ക്ലസ്റ്ററുകളാണ് ഉള്ളത്.
ഇതിൽ ഏറെയും വിദ്യാഭ്യാസസ്ഥാപനങ്ങളോ അനുബന്ധ ഹോസ്റ്റലുകളോ ആണ്. സി.പി.എം അടക്കം രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് എല്ലാവരുടെയും ഭാഗത്തുനിന്ന് ഉത്തരവാദിത്വബോധത്തോടെയുള്ള ഇടപെടൽ ഉണ്ടാവണം. എൻ 95 മാസ്‌ക്കുകൾ അല്ലെങ്കിൽ രണ്ട് മാസ്‌ക് നിർബന്ധമായും ധരിക്കണം. കൊവിഡിൽ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഒമിക്രോണിൽ ചിലപ്പോൾ ഈ ലക്ഷണം ഉണ്ടായെന്ന് വരില്ല. അതുകൊണ്ട് രോഗലക്ഷണമുള്ള മുഴുവൻ ആളുകളും പരിശോധനകൾ നടത്തുകയും മാനദണ്ഡങ്ങൾ പാലിച്ച് ക്വാറന്റൈനിലിരിക്കുകയും വേണം. മരുന്നുക്ഷാമമുണ്ടെന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇത്തരം വാർത്തകൾക്ക് പിന്നിൽ മരുന്ന് കമ്പനികളുടെ സമ്മർദ്ദം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വീണാജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |