പത്തനംതിട്ട : ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം അമ്പതിൽ താഴെയായി. രോഗികൾ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവർത്തകരെങ്കിലും അടുത്തഘട്ടം കുട്ടികളെ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്. നാലാംഘട്ടം കുട്ടികളെയാണ് കൂടുതലായി ബാധിക്കുകയെന്ന റിപ്പോർട്ടുകൾ വന്നതോടെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയാണ് ആരോഗ്യവകുപ്പ്. നാഷണൽ ഹെൽത്ത് മിഷൻ കൊവിഡ് പാക്കേജ് ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്കായുള്ള പീഡിയാട്രിക് ഐ.സി.യു അടക്കം ക്രമീകരിക്കുകയാണ്.
സ്കൂൾ പ്രവർത്തനം തുടങ്ങിയപ്പോൾത്തന്നെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. അടുത്ത ജൂണിൽ സാധാരണയായി കുട്ടികൾ ക്ലാസിലെത്തുന്നതോടെ നാലാംതരംഗം ഇവരിൽ വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ രോഗികളില്ലാത്തതിനാൽ കൊവിഡ് വാർഡുകൾ ജില്ലയിലില്ല. പരിശോധനയും കാഷ്വാലിറ്റിയുമടക്കമുള്ള സൗകര്യങ്ങളുണ്ട്.
നാലാം ഘട്ടത്തെ നേരിടാൻ പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രിയിൽ വാർഡിൽ 15 കിടക്കയും രണ്ട് പീഡിയാട്രിക് ഐ.സി.യുവും നാല് എച്ച്.ഡി.യുവുമാണ് ക്രമീകരിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ പത്ത് പീഡിയാട്രിക് ഐ.സി.യുവും മറ്റ് വാർഡ്, എച്ച്.ഡി.യു സൗകര്യവും ഉണ്ടായിരിക്കും.
ജില്ലയിൽ കരുതലോടെ വാക്സിൻ
@ 180ൽ പരം കുട്ടികൾക്ക് വാക്‌സിൻ നൽകി.
@ കോർബിവാക്‌സ് വാക്‌സിനാണ് നൽകുന്നത്.
2008 മാർച്ച് 15 ന് ശേഷം ജനിച്ച കുട്ടികൾ, 2009 ൽ ജനിച്ച കുട്ടികൾ, വാക്‌സിനെടുക്കുന്ന ദിവസം 12 വയസ് പൂർത്തിയായ 2010 ൽ ജനിച്ച കുട്ടികൾ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്.
78 ലക്ഷം രൂപയുടെ പദ്ധതി
നാലാം തരംഗത്തിൽ കുട്ടികളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കും എന്ന സാദ്ധ്യത മുൻനിർത്തി ജില്ലയിൽ മൂന്നിടങ്ങളിലായി പ്രത്യേകമായി കുട്ടികൾക്ക് പീഡിയാട്രിക് സൗകര്യം ഏർപ്പെടുത്തും. പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രത്യേക വാർഡും ഐ.സി.യുവും എച്ച്.ഡി.യുവും ഹൈ ഡിപെൻഡൻസി കെയർ യൂണിറ്റും സ്ഥാപിക്കും. 78 ലക്ഷം രൂപയുടെ പദ്ധതിയാണിത്.
ഇന്നലെ 49 പേർക്ക് കൊവിഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |