തിരുവനന്തപുരം: പൊതുനിരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ളക്‌സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കംചെയ്യണമെന്ന ഹൈക്കോടതി വിധി നഗരസഭ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിത്തുടങ്ങി.രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും ഏകദേശം നൂറോളം ഫ്ളക്‌സുകളാണ് ഇന്നലെ നീക്കം ചെയ്തത്. ഒരാഴ്ച്ചയ്ക്കുള്ളിൽ ഫ്ലക്‌സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾക്കും സംഘടനകൾക്കും നഗരസഭാ സെക്രട്ടറി കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെ ആരും ഇതിന് തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് നഗരസഭ തന്നെ ഫീസീടാക്കാതെ ബോർഡുകൾ നീക്കംചെയ്ത് തുടങ്ങിയത്. എന്നാൽ വരും ദിവസങ്ങളിൽ ഈ സൗജന്യം ലഭിക്കില്ല. രണ്ട് ദിവസംകൂടി കഴിയുമ്പോൾ ബോർഡുകൾ നീക്കാത്തവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് സെക്രട്ടറി അറിയിച്ചു. ഇതോടൊപ്പം നഗരസഭ ചുമത്തുന്ന ഫൈനും ഉടമകൾ അടയ്ക്കേണ്ടിവരും. അഴിച്ചെടുത്ത ശേഷം റവന്യൂ ഇൻസ്പെക്ടറുടെ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഫ്ളക്‌സുകൾക്കും ആവശ്യക്കാരേറെയാണ്. ഫ്ളക്സ് ഫ്രെയിമുകൾക്കു വേണ്ടിയും നിരവധിപേർ സമീപിക്കുന്നതായി നഗരസഭാ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |