തിരുവനന്തപുരം: കൃഷിയടക്കമുള്ള മുൻഗണനാമേഖലയിൽ ജില്ലയിൽ ബാങ്കുകൾ മികച്ചനേട്ടം കൈവരിച്ചതായി ജില്ലാതല ബാങ്കിംഗ് അവലോകനയോഗം വിലയിരുത്തി. സെപ്‌തംബറിൽ അവസാനിച്ച അർദ്ധ വാർഷിക കണക്കെടുപ്പിൽ ജില്ലയിൽ 6927 കോടിരൂപയാണ് ഇൗമേഖലയിൽ വായ്‌പ നൽകിയത്.
10,777കോടി രൂപയാണ് വാർഷിക ലക്ഷ്യം. ഒാൺലൈനായി ചേർന്ന യോഗം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. അഡിഷണൽ ജില്ലാമജിസ്ട്രേറ്റ് മുഹമ്മദ് സഫീർ അദ്ധ്യക്ഷത വഹിച്ചു. ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ വി.എച്ച്. സുരേഷ് സ്വാഗതം പറഞ്ഞു. റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ കൃഷ്ണ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തി. ജില്ലയിലെ ലീഡ് ബാങ്കായ ഇന്ത്യൻ ഒാവർസീസ് ബാങ്ക് ജില്ലാമാനേജർ ജി. ശ്രീനിവാസപൈ യോഗത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |