വർക്കല : മേൽവെട്ടൂരിൽ 14കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മേൽവെട്ടൂർ അഴുക്കൻവിള പള്ളിക്ക് സമീപം പറങ്കിമാംവിള വീട്ടിൽനിന്നും മുനിക്കുന്ന് ലക്ഷം വീട്ടിൽ താമസിക്കുന്ന റാഫിയെ (42) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 18ന് ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്ത് റാഫി വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിന് പിറകിലെ കുളിമുറിയിൽ വച്ചും പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ അച്ഛന്റെ അമ്മ കുളിമുറിയിൽ നിന്നും റാഫി ഇറങ്ങി ഓടുന്നത് കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വീട്ടുകാർ ചൈൽഡ് ലൈനിൽ അറിയിച്ചു. വിവരം പുറത്തു പറയാതിരിക്കാനായി പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മാനസികമായി തളർന്ന കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയശേഷം മൊഴി രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വർക്കല ഡിവൈ.എസ്.പി. പി.നിയാസ്, സി.ഐ. ബി.എസ്. പ്രശാന്ത്, എസ്.ഐ. അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റാഫിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |