കഴക്കൂട്ടം: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും മംഗലപുരം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്ന് ചിറത്തലക്കൽ പുത്തൻവീട്ടിൽ വാള് ഗോപു എന്ന് വിളിക്കുന്ന ഗോപു (36), ഉളിയാഴത്തുറ മുക്കിൽകട വി.എസ് നിവാസിൽ ടിപ്പർ അനീഷ് എന്ന് വിളിക്കുന്ന അനീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗലപുരം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന തൗഫീഖിന്റെ പച്ചക്കറിക്കട കുത്തിത്തുറന്ന് 75 000 രൂപ അപഹരിച്ചക്കേസിലാണ് ഇവർ അറസ്റ്റിലായത്. പൊലീസ് തിരയുന്നതറിഞ്ഞ് ഒളിവിൽ പോയ പ്രതികളെ പാലക്കാട് പട്ടാമ്പിക്ക് അടുത്തുള്ള ഒളിസങ്കേതത്തിൽ നിന്ന് സാഹസികമായാണ് അന്വേഷണ സംഘം പിടികൂടിയത്. മംഗലപുരം പൊലീസ് ഇൻസ്പെക്ടർ എച്ച്.എൽ. സജീഷ്, തിരു. റൂറൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |