തിരുവനന്തപുരം:മേനംകുളത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മേനംകുളം ഏലായിൽ ക്ഷേത്രത്തിന് സമീപം കളിയിൽ പഴയ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന രാജിനെ (26) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.വൈകിട്ട് ആറോടെ, ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന മേനംകുളം സ്വദേശി സതീഷ് കുമാറിനെ പ്രതി തടഞ്ഞുനിറുത്തി റോഡിൽ തള്ളിയിട്ട് വാൾ കൊണ്ട് വെട്ടിപ്പരിക്കൽപ്പിക്കുകയായിരുന്നു. യുവാവിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലുൾപ്പെട്ട പ്രതിക്കെതിരെ അന്ന് പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്. ഒ പ്രവീൺ.ജെ.എസ്,എസ്.ഐ മിഥുൻ,എസ്.സി.പി.ഒ ബൈജു,സി.പി.ഒമാരായ അരുൺ,സജാദ്, അൻവർഷാ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം,പോക്സോ, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |