തിരുവനന്തപുരം: ഗവർണറുടെ അധികാരപരിധികൾ കുറയ്‌ക്കാനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ചിൽ നേരിയ സംഘർഷം. രാവിലെ പാളയത്ത് നിന്നാരംഭിച്ച മാർച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ‌് നിരത്തി തടഞ്ഞു.
പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. വാക്കുതർക്കത്തെ തുടർന്ന് പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചത് ഗതാഗതം തടസപ്പെട്ടു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, പാപ്പനംകോട് നന്ദു, വലിയവള ആനന്ദ്, ജിഷ്‌ണു, സഞ്ജു, വിഷ്‌ണു തുടങ്ങിയ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കിയതിന് പിന്നാലെ ഗതാഗതം പുനഃസ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |