അടൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കളക്ഷൻ നടത്തുന്ന യുവതിയെ തടഞ്ഞ് നിറുത്തി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം മർദ്ദിക്കുകയും തലയിൽ പെട്രോളൊഴിക്കുകയും ചെയ്തെന്ന പരാതിയിൽ ഭർത്താവുൾപ്പടെ മൂന്നുപേർക്കെ തിരെ കേസ്.വ്യാഴാഴ്ച്ച വൈകിട്ട് 6.50 നാണ് സംഭവം. താമരക്കുളം ചാരുംമൂട് പേരൂർകാരായ്മയിൽ അശ്വതി ( 27 )നാണ് മർദ്ദനമേറ്റത്. ഭർത്താവ് തെങ്ങ മം നടേശ്ശേരിൽ കൃഷ്ണകുമാർ (30) , രാജേഷ്, അഖിൽ എന്നിവർക്കെതിരെയാണ് കേസ്. യുവതി ടി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ലോൺ തിരിച്ചടവ് പിരിച്ചെടുത്ത ശേഷം സ്കൂട്ടറിൽ വന്ന അശ്വ തിയെ തടഞ്ഞ് നിറുത്തി കുപ്പിയിൽ കരുതിയ പെട്രോൾ തലയിലൂടെ ഒഴിക്കുകയും ഓടാൻ ശ്രമിച്ചപ്പോൾ പണമടങ്ങിയ ബാഗ് കൈവശപ്പെടുത്തിയ ശേഷം മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇവർ പണമടങ്ങിയ ബാഗും ടാബ് , ഫോൺ , ധനകാര്യ സ്ഥാപ നത്തിലെ രസീത്എന്നിവയുമായി കടന്ന് കളയുകയായിരുന്നു. .അശ്വതിയും കൃഷ്ണകുമാറും പിണങ്ങിക്കഴിയുകയായി രുന്നു. ആറ് വർഷം മുമ്പായിരുന്നു വിവാഹം. കഴിഞ്ഞ ഏപ്രിലിൽ അശ്വതി യെ മർദ്ദിച്ചതിന് ഭർത്താവിനെതിരെ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |