കാസർകോട്: പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസ് അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിർദ്ദേശ പ്രകാരം കൈമാറിയ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ്‌കുമാർ ആലക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതിനിടെ കേസിൽ ഒരു പ്രതിയെക്കൂടി അറസ്റ്റുചെയ്തു. എരിയാൽ സ്വദേശി അബ്ദുൽ സമദ് (40)ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നെല്ലിക്കട്ട ബിലാൽ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട്ട് വാടകവീട്ടിൽ താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28), മുളിയാർ മാസ്തിക്കുണ്ടിലെ എം.എസ് അൻസാറുദ്ദീൻ തങ്ങൾ (29), മാസ്തിക്കുണ്ട് സാദാത്ത് മൻസിലിലെ മുഹമ്മദ് ജലാലുദ്ദീൻ തങ്ങൾ (33), മീപ്പുഗിരിയിലെ ടി.എസ് മുഹമ്മദ് ജാബിർ (28) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായത്. ഇനി ഏഴു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |