തൃശൂർ: സി.പി.എമ്മും മുഖപത്രവും ഹൈന്ദവ സമൂഹത്തോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. ശബരിമലയിലെ ചെമ്പോല തിട്ടൂരമെന്ന പേരിൽ മോൻസന്റെ താളിയോല കൊണ്ടുവന്ന വിഷയത്തിലാണ് നാഗേഷിന്റെ പ്രതികരണം. ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ വേണ്ടി മോൻസുമായി ചേർന്ന് സി.പി.എം നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോൻസൻ തട്ടിപ്പുകാരനാണെന്ന് വർഷങ്ങൾക്ക് മുമ്പ് സർക്കാരും പൊലീസും അറിഞ്ഞിട്ടും സംരക്ഷണം നൽകിയത് ഹൈന്ദവാചാരങ്ങൾ തകർക്കുന്നതിനും ഇയാളുടെ കൈയ്യിൽ നിന്ന് കള്ള തെളിവുകൾ വാങ്ങി കൂട്ടാനായിരുന്നുവെന്നും നാഗേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |