തൃശൂർ: ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവൽ നാലാം ദിവസം 16 രാജ്യങ്ങളിൽ നിന്നുള്ള 62 സിനിമകൾ പ്രദർശിപ്പിക്കും. മെഡിലിക്കോട്ട് ഹാൾ , സെന്റർ ഫോർ മീഡിയ സ്റ്റഡീസ് പ്രസ് ക്ലബ്ബ് തൃശൂർ, പി ജി സെന്റർ എന്നിവിടങ്ങളിലാണ് പ്രദർശനം. ഇന്ന് പ്രദർശിപ്പിക്കുന്നവയിൽ ഫിലിപ്പൈൻസ് സിനിമ ' ഇൻ കേസ് യു ഫോർഗോട്ട് ടു റിട്ടേൺ ', പാകിസ്ഥാൻ ' ദി ലാൻഡ് ഓഫ് മൈ ഫോർ ഫാദേഴ്‌സ് ', പോളണ്ട് അനിമേഷൻ സിനിമകൾ, കിർഗിസ്ഥാൻ സിനിമ' ഹാൻട്‌സ് മാൻ ' ലെബനോൻ സിനിമ ' ലൈല ', ഇറാൻ സിനിമകളായ ബിലേവേഡ്, ' സ്‌കയർക്രോ ഡാൻസ് ' സോവാൻ ദത്തയുടെ ഇന്ത്യൻ അനിമേഷൻസ്, ദീപ് ജ്യോതി ദേക്കയുടെ ആസ്സാമീസ് സിനിമ ' ദി കേറ്റ്ഫിഷ് ' സ്പാനിഷ് മുഴുനീള സിനിമ ' ലൈഫ് ഇൻ എ ഡാൻസ് ' സൗത്ത് ആഫ്രിക്കൻ സിനിമകളായ ' ദി ഷാക്ക് ' യൂകെയിൽ നിന്നുള്ള ' ദി മൊത് ' സ്‌കെൽട്ടൻ വുമൺ ' തുടങ്ങിയ സിനിമകൾ ശ്രദ്ധേയങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |