ഗുരുവായൂർ : പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും 3.75 കിലോ സ്വർണ്ണം മോഷണം പോയ സംഭവത്തിൽ മെലിഞ്ഞ ശരീരമുള്ള 30 വയസിൽ താഴെ പ്രായമുള്ള ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് പൊലീസ്. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതാ
യാണ് വിവരം.
ഗുരുവായൂർ അസി. പൊലീസ് കമ്മിഷണർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായുള്ള പ്രത്യേക അന്വേഷണ സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ആസൂത്രിതമായി നടത്തിയ മോഷണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്ന വീടിന്റെ പരിസരത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രൊഫഷണൽ മോഷ്ടാവിന്റെ വൈദഗ്ദ്ധ്യമാണ് മോഷണത്തിലുള്ളത് .
ഗുരുവായൂരിലെ ലോഡ്ജുകളിൽ ഒറ്റയ്ക്ക് താമസിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഷണം നടന്ന വീട്ടിൽ നേരത്തെ പണിക്ക് വന്നിരുന്ന അഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സമീപത്തെ വീടുകളിൽ പണിക്ക് വന്നിരുന്നവരേയും അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. തമ്പുരാൻപടി അശ്വതിയിൽ കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 3.75 കിലോഗ്രാം സ്വർണ്ണവും 2 ലക്ഷം രൂപയും മോഷണം പോയത്.
സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളിൽ വ്യക്തത കുറവുണ്ടെന്നും കാമറ വയ്ക്കുമ്പോൾ എച്ച്.ഡി കാമറ വയ്ക്കാൻ ശ്രമിക്കണമെന്നും അസി. പൊലീസ് കമ്മിഷണർ കെ.ജി.സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |