തൃശൂർ: വനിതാ കമ്മിഷൻ അദാലത്തിൽ 20 കേസുകൾക്ക് പരിഹാരമായി. രാമനിലയം ഗസ്റ്റ് ഹൗസ് ഹാളിൽ നടന്ന അദാലത്തിൽ 56 കേസുകൾ പരിഗണിച്ചു. അഞ്ച് കേസുകൾ വിശദറിപ്പോർട്ട് ആവശ്യപ്പെട്ട് പൊലീസിന് കൈമാറി. ബാക്കിയുള്ള 30 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കാനായി മാറ്റി. ഒരു കേസ് കെൽസയുടെ (സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി) പരിഗണനയ്ക്ക് വിട്ടു.
കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതൽ പരിഗണിച്ചത്. പ്രായാധിക്യം മൂലം അദാലത്ത് ഹാളിലെത്താൻ കഴിയാതിരുന്ന വയോധികയുടെ പരാതി കൗൺസിലർ മാല രമണൻ വാഹനത്തിന് അടുത്തെത്തിയാണ് കേട്ടത്. 98 വയസുള്ള ഇവരുടെ വഴിതർക്കത്തിൽ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കുമെന്ന് കൗൺസിലർ പറഞ്ഞു. വനിതാ കമ്മിഷൻ മെമ്പർ അഡ്വ.ഷിജി ശിവജി, സിറ്റിംഗ് അഡ്വക്കേറ്റുമാരായ സജിത ടി.എസ്, രജിത പി.എസ്, സുനിത കെ.എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |