ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ചൗകിപുര ഗ്രാമത്തിൽ ക്രിസ്ത്യൻ പ്രാർത്ഥനാകേന്ദ്രം ആക്രമിച്ച് തീയിട്ടു. പ്രാർത്ഥനാ ഹാളിലെ ഫർണിച്ചറുകൾക്ക് തീയിട്ട ശേഷം പുകപിടിച്ച ചുമരുകളിൽ റാം എന്ന് എഴുതിവച്ചിട്ടുണ്ട്. 40 വർഷം മുമ്പ് ഇവിടെ സ്ഥാപിച്ച പ്രാർത്ഥനാ കേന്ദ്രം അമേരിക്കയിലെ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചുമായി ബന്ധപ്പെട്ടതാണ്. കേന്ദ്രത്തിലെ മതഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളെല്ലാം കത്തി നശിച്ചു. ജനാല വഴിയാണ് അക്രമികൾ അകത്ത് കടന്നതെന്ന് കരുതുന്നു. മതവിഭാഗങ്ങളെ അവഹേളിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരാധനാലയങ്ങൾ നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നതിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമം 295 വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |