ലക്‌നൗ: ഉത്തർപ്രദേശിൽ ഒറ്റദിവസം പലയിടങ്ങളിലായി മിന്നലേറ്റു മരിച്ചത് കുട്ടികളുൾപ്പെടെ 38 പേർ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.നിരവധി പേർ ചികിത്സയിലാണ്.
പ്രതാപ്ഗഡിലാണ് കൂടുതൽ മരണം. 11 പേർ. യു.പിയിൽ ദിവസങ്ങളായി കനത്ത മഴയാണ്. അതിനിടെയാണ് നിരവധിപേർക്ക് ഇടിമിന്നലേറ്റത്. സുൽത്താൻപുരിൽ ഏഴും ചന്ദൗളിയിൽ ആറും മെയിൻപുരിയിൽ അഞ്ചും പ്രയാഗ്‌രാജിൽ നാലുപേരും മിന്നലേറ്റു മരിച്ചു. ഹാഥ്റസ്, വാരണാസി എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷിയിലും മത്സ്യബന്ധനത്തിലും ഏർപ്പെട്ടിരുന്നവരാണ് മരിച്ചവരിലേറെയും. ബുധനാഴ്ച വൈകിട്ട് നാലിനും ആറിനുമിടക്കാണ് കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്.
മരിച്ചവരിൽ 13 ഉം 15 ഉം വയസുള്ള കുട്ടികളുമുണ്ട്. നാല് ദിവസം കൂടി യു.പിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |