വാഷിംഗ്ടൺ: താൻ അധികാരത്തിലെത്തിയാൽ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിനെ നിരോധിക്കില്ലെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനെ നേരിടാൻ തയാറെടുക്കുന്നതിനിടെയാണ് ട്രംപിന്റെ വാഗ്ദ്ധാനം.
പ്രസിഡന്റായിരിക്കെ ടിക് ടോക്ക് നിരോധിക്കണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാൽ, അടുത്തിടെ ടിക് ടോക്കിൽ അക്കൗണ്ട് തുറന്നുകൊണ്ടാണ് ട്രംപ് തന്റെ നിലപാട് മാറ്റിയത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കാട്ടി ടിക് ടോക്കിനെ നിരോധിക്കാൻ ബൈഡൻ ഭരണകൂടം നീങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.
ഏപ്രിലിൽ ടിക് ടോക്കിന് നിരോധനമേർപ്പെടുത്താൻ കാരണമായേക്കാവുന്ന ബില്ലിൽ ബൈഡൻ ഒപ്പിട്ടിരുന്നു. 270 ദിവസത്തിനുള്ളിൽ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്‌ഡാൻസ് യു.എസിലെ കമ്പനിക്കോ വ്യക്തിക്കോ വില്ക്കണമെന്നും അല്ലാത്തപക്ഷം നിരോധിക്കപ്പെടുമാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്.
ടിക്ടോക്കിന് യു.എസിൽ 15 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് യു.എസ് അടക്കം നിരവധി രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സർക്കാരുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ ടിക് ടോക്കിനെ വിലക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |