കൊച്ചി: ഏലൂർ മഞ്ഞുമ്മലിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇടപെട്ട യുവാവിനെ വാക്കത്തികൊണ്ട് വെട്ടി വീഴ്ത്തി. ഏലൂർ മടപ്പാട്ടുപറമ്പ് വീട്ടിൽ ഷാഫി സക്കീറിനാണ് (24) കഴുത്തിന് പിന്നിൽ വെട്ടേറ്രത്. ആഴത്തിൽ മുറിവേൽക്കാത്തത് രക്ഷയായി. 11 തുന്നിക്കെട്ടലുകളുണ്ട്. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മാറ്റി. മഞ്ഞുമ്മൽ സ്വദേശി ശ്യാമിനായി (28) പൊലീസ് അന്വേഷണം തുടങ്ങി. ഏലൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ 10 കേസുകളുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ മഞ്ഞുമ്മൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. ഷാഫിയും സുഹൃത്ത് ജിബിനും ക്ഷേത്രത്തിനടുത്തുള്ള കൂൾഡ്രിംഗ്സ് കടയിൽ നിൽക്കുമ്പോൾ എത്തിയ ശ്യാം, ജിബിനുമായി വാക്കുതർക്കത്തിലായി. ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങളുള്ള കാര്യം ഷാഫിക്ക് അറിയില്ലായിരുന്നു. ഇവിടെ നിന്ന് മടങ്ങിയ ശ്യാം വീട്ടിൽ നിന്ന് വാക്കത്തിയുമായി തിരിച്ചെത്തി ഷാഫിയെ വെട്ടിയ ശേഷം കടന്നുകളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |